Saturday, February 23, 2013

"ഷട്ടര്‍" തുറന്നപ്പോള്‍

   
         ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം എന്ന ഖ്യാതിയില്‍ എത്തിയ ഷട്ടര്‍ തുറന്നത് നല്ല സിനിമയിലേക്കുള്ള വാതില്‍ .അബ്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് അബ്രബാളിയില്‍ എത്തിക്കുന്ന ചിത്രമാണ്‌ ഷട്ടര്‍ .പഴയകാല സിനിമ പ്രവര്‍ത്തകനും നടനും ആയ ജോയ് മാത്യു  സകലകലവല്ലഭന്റെ സംവിധാനത്തില്‍ സരിത ആന്‍  തോമസ്‌ നിര്‍മിക്കുന്ന ചിത്രത്തില്‍ കോഴികോടിന്റെ നന്മയും സൗഹൃദവും വിഷയമാകുന്നു   അവിഹിതവും അശ്ലീലവും മസാലയും നിറഞ്ഞു ചെളികുണ്ടില്‍ ആണ്ടു പോകുന്ന മലയാള സിനിമയെ ആ പടുകുഴിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തുകയാണ്  ഷട്ടര്‍ .ആളുകള്‍ക് മനസിലാകാത്ത ഭാഷയില്‍ ഒരു ബ്രഹ്മാണ്ട കാര്യം പറഞ്ഞ് അവരെ വട്ടാക്കുന്ന  സിനിമ എടുത്ത് അതിനെ അവാര്‍ഡ്‌ സിനിമ എന്ന് പറഞ്ഞ് ബുദ്ധിജീവി ചമയുന്നവര്‍ക്കുള്ള മറുപടിയാണ്‌ ഈ സിനിമ .നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ണ് തുറന്നു നോക്കിയാല്‍ ജീവനുള്ള കഥകള്‍ ലഭിക്കും .അത് നന്നായി കൈകാര്യം ചെയ്താല്‍ പ്രേക്ഷകന്റെ മനസ്സില്‍ ഇടംപിടിക്കുന്ന ഒരു സിനിമയും ഉണ്ടാകും എന്ന് ജോയ് മാത്യുവും കൂട്ടുകാരും തെളിയിക്കുകയാണ് ഷട്ടര്‍ലൂടെ  .അത്തരത്തില്‍ ഒരു അമുല്യ സൃഷ്ടി ആണ് ഷട്ടര്‍.നല്ല കാമ്പുള്ള കഥകള്‍ കാണാന്‍ അങ്ങ് അമേരിക്കയില്‍ പോവേണ്ട കാര്യം ഇല്ല  സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നാല്‍ മതി എന്നാണ്  ഈ സിനിമ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ആദ്യത്തെ കാര്യം .ഒരു ഷട്ടര്‍നുള്ളില്‍  നടക്കുന്ന ഒരു അവിചാരിതമായ കാര്യം വളരെ ഭംഗിയും "ത്രില്ലിംഗ്" ആയും പറയുന്നു എന്നത് മാത്രമല്ല മനുഷ്യ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ വരച്ചു കാട്ടുകയും  ചെയ്തു എന്നതാണ് മറ്റു സിനിമകളില്‍ നിന്നും "ജോയ് മാത്യു" വിന്റെ ഷട്ടര്‍നെ വേറിട്ട്‌ നിര്‍ത്തുന്നത്.കഥയുടെ ഭംഗിയെ തന്മയത്തത്തോടെ  ഒപ്പിയെടുക്കാന്‍ ഹരി മേനോന്‍ന്‍റെ  ക്യാമറ കണ്ണുകള്‍ക്കായി  സുഹൃത്ത് ബന്ധങ്ങളുടെയും   കുടുംബ ബന്ധങ്ങളുടെയും ആഴം വരച്ചു കാട്ടുന്നതില്‍  ജോയ് മാത്യു എന്ന സംവിധായകന്‍ സ്വീകരിച്ച "പറയാതെ പറയുന്ന  രീതി" ഏറെ പ്രശംസ അര്‍ഹിക്കുന്നു.കോഴിക്കോട്ടുകാരുടെ നന്മയുടെ കഥകൂടി ആണ് ഇത്.റഷീദും സുരനും ആയിഷ യും തങ്കവും ഒക്കെയായി ജീവിതഗന്ധിയായ ഒരുപാടു കഥാപാത്രങ്ങളുടെ കഥ.ഈ സിനിമ കണ്ടു തന്നെ അനുഭവിക്കുക.കഥയുടെ ഉള്ളറകളിലേക്ക് കടന്നു രസച്ചരട് പൊട്ടിക്കുന്നില്ല.

            ബലമായ ഒരു അടിത്തറ കഥയിലൂടെ നല്‍കിയ ഈ സിനിമയ്ക്കു മുതല്‍ കൂട്ടായത്  ഇതിലെ അഭിനേതാക്കള്‍ തന്നെ ആണ്.ഒരിക്കല്‍ കൂടി താന്‍ ഇന്ത്യയില്‍ ഏതു  നടന്റെയും തോളൊപ്പം നില്‍ക്കുമെന്നു ലാല്‍ തെളിയിക്കുന്നു. മലയാള സിനിമക്ക് നല്ലൊരു ഭാവി വാഗ്ദാനമായി "വിനയ് ഫോര്‍ട്ട്‌" എന്ന യുവ നടന്‍..മറ്റൊരു ശ്രധേയ പ്രകടനവുമായി സജിത മഠത്തില്‍ (കേരള സ്റ്റേറ്റ് അവാര്‍ഡ്‌ ജേതാവ്) ഷട്ടറില്‍ നിറസാനിധ്യമായി .കൂടാതെ ശ്രീനിവാസന്‍, റിയ എന്നിവര്‍ നല്ല രീതിയില്‍ അഭിനയിച്ചു.ശക്തമായ തിരക്കഥയും അഭിനേതാക്കളുടെ മികവും ഷട്ടര്‍നെ  ഒരു  ജീവനുള്ള ,കാമ്പുള്ള സിനിമയായി മാറ്റി.ഇത്തരം ഒരു സിനിമ നിര്‍മിച്ച ഷട്ടര്‍ ന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും "മഞ്ചാടിക്കുരു" വിന്റെ പ്രണാമം.
"
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതാണ് മക്കളെ ഈ ജീവനുള്ള സിനിമ .സാധാരണക്കാരന്റെ സിനിമ .
                                                                     "